Sunday, July 29, 2007

ഓര്‍മകള്‍...

പെയ്തൊഴിയുന്ന ചാറ്റല്‍ മഴപോലെ..
പുലരിയെ മൂടിയ മഞ്ഞുപോലെ..
തൂവാന്‍ തുടിക്കുന്ന കണ്ണീര്‍ പോലെ..
രാവിന്‍ ജാലകത്തിലൂടെത്തുന്ന നിലാവ് പോലെ..
ചില്ലയില്‍ നിന്നടര്‍ന്ന് വീഴുന്ന ഇലപോലെ...
ഒരു ചിലന്തിവല ഉടയുംപോലെ..
അലസമൊഴുകിയെത്തുന്ന ഒരു ഗാനംപോലെ..
പതിയെ മിഴിയടയ്ക്കുന്ന സന്ധ്യയെപോലെ....
ഇടനെന്‍ചിലേക്കരിച്ചിറങ്ങുന്ന വിഷാദംപോലെ..
തണുപ്പു പടര്‍ത്തുന്ന കാറ്റിനെപോലെ..
ഒരു നേര്‍ത്ത ചാലായൊഴുകുന്ന പുഴപോലെ...
അവളുടെ ഓര്‍മകള്‍...
ഒരു പാതിവഴിയില്‍ പിരിഞ്ഞിട്ടും...
പിരിയാതിനിയുമെന്‍ ഉയിരിലുയരുന്നു...

Sunday, July 15, 2007

മഴമുരളുന്നു..

മലകളിലിനിയും മഴപടരുന്നു...
താഴ്വരയിലൊരു മനമുരുകുന്നു...
മഴയുടെ മറപറ്റാനിടമില്ല വേറെയാ-
മണ്‍കുടിലിനുള്ളിലെ മാനവര്‍ക്കായ്..
മഴചീറിയലച്ചൊരാ രാവൊന്നില്‍ പൊട്ടി-
ച്ചിതറിയാ മലവന്നു വീണതീ കുടിലിന്‍മീതെ..
മാറത്തടക്കിയ കിടാങ്ങളും അമ്മയും
ചാരത്തൊരു നുള്ളുചോറുള്ള കിണ്ണവും..
മലദൈവകോപത്തിനിരയായതെന്തീ-
മണ്ണിനെ പൊന്നാക്കും പൊന്നുമക്കള്‍...
മലകളിലിനിയും മഴമുരളുന്നു..
താഴ്വരയിലിനിയും മനമിടറുന്നു...

Thursday, July 12, 2007

ഓര്‍കൂട്ട്...

ഈ ഓര്‍കുട്ടില്‍ വെച്ചാണവളെന്‍റ്റെ കൂട്ടായത്...
ഒരു സ്ക്രാപ്പിന്‍റ്റെ തുമ്പില്‍ വെച്ചായിരുന്നു തുടക്കം...
മറുകുറിപ്പെഴുതാന്‍ വൈകി എന്ന ക്ഷമാപണത്തോടെയാണവള്‍ വന്നത്...
അടുത്തറിഞ്ഞപ്പോള് ‍അവള്‍ക്കു വേണ്‍ടിയാണു ഞാനീ കൂട്ടിലെത്തിയതെന്നു തോന്നി.എനിക്കുവേണ്‍ടിയാന്ണവള്‍ പ്രൊഫൈല്‍ നിര്‍മിച്ചതെന്നും....
കൂട്ടുകള്‍ തേടിയലഞ്ഞിരുന്ന ഞാന്‍ പിന്നെ ഒരു കൂടും തേടിയില്ല...
അവളുടെ സുപ്രഭാത സന്ദേശങ്ങളാണെന്നെ പകലിലേക്ക് നയിച്ചിരുന്നത്...
അവളുടെ ശുഭരാത്രി സന്ദേശങ്ങളിലായിരുന്നു എന്‍റ്റെ മയക്കം...
പിന്നെ ചാറ്റ് റൂമില്‍ ഒരു വസന്തം തീര്‍ത്തു ഞങ്ങള്‍...
ബാല്യവും കൌമാരവും യൌവനത്തിലേക്ക് വീണ്‍ടും പൂത്ത് തളിര്‍ത്തു..
ശ്രിംഗലയുടെ മറുതലയ്ക്കല്‍ ഞങ്ങള്‍ പരസ്പരം കണ്‍ടു കൊണ്‍ടേ ഇരുന്നു...
ഒരു നിമിഷത്തെ വേര്‍പാടിനുപോലും പരസ്പരം അനുവാദം കാത്ത് ഞങ്ങള്‍ നിന്നു..
പിന്നീടെപ്പൊഴോ എന്‍റ്റെ കുറിപ്പുകള്‍ക്ക് മറുകുറിപ്പുകള്‍ വൈകാന്‍ തുടങ്ങി..
ഒരു ക്ഷമാപണത്തിലലിഞ്ഞ പിണക്കത്തോടെ വീണ്‍ടും....
പിന്നെ ക്ഷമാപണവും വൈകലും പതിവുകളായി..
വൈകിയെത്തുന്ന മറുപടികള്‍ക്കായി എന്‍റ്റെ കാത്തിരിപ്പ്..
ഒടുവില്‍ മറുതലക്കല്‍ മൌനംമാത്രം ബാക്കിയാക്കിക്കൊണ്‍ട് അവള്‍ പോയി...
എന്‍റ്റെ ഒരു സ്ക്രാപ്പിനു പോലും പ്രവേശിക്കാനാവാത്തിടമാക്കി അവളുടെ സ്ക്രപ്പ് ബുക്ക്..
അവള്‍ ഒരു മിഥ്യയാണെന്നും ഞാന്‍ ഈ കൂട്ടില്‍ ആദ്യമാണെന്നും ഞാനിപ്പൊള്‍ വിശ്വസിക്കുന്നു...

Sunday, July 8, 2007

പുഴുക്കുത്തുകള്‍...

ഇടനെഞ്ച് കീറിയരിഞ്ഞ്....
ചോരയിറ്റും ഹൃദയമടര്‍ത്തി...
ചുടു നീരിലൊന്നു മുക്കിയെടുത്തപ്പോള്‍..
ഒത്തിരി വലിയൊരു കറുത്ത കുത്ത്...
പാതിയെരിച്ച ചുരുട്ട് കുത്തി പൊള്ളിച്ചപോലെ...
അതവളുടെ നഷ്ടത്തിന്റെ മായാമുദ്രയാണ്...
അതിലൊന്നുതൊടുമ്പോഴെന്തൊരു നീറ്റല്‍...

കീറിമുറിച്ച നെഞ്ചിനും .......
അടര്‍ത്തിയെടുത്ത ഹൃദയത്തിനും ഇല്ലാത്തത്ര വേദന.

ഒരു നഖസ്പര്‍ശനത്തില്‍ ‍പൊടിയുന്ന-
ഓര്‍മതന്‍ നിണത്തിനെന്തിത്ര ചുവപ്പ്...