Saturday, May 26, 2007

അയ്യപ്പങ്കുട്ടി.....

കുട്ടി എന്ന പേരു തന്റെ പെരിലുള്ളത് കൊണ്ടോ, "ഒന്നെ ള്ളൂങ്കി ഒലക്കെണ്ടടിക്കണം" എന്ന മഹത് വചനം കാളിയേട്ത്തീം,രാമേട്ടനൂം ഈസിയാക്കി എട്ത്തത് കൊണ്ടോ, അയ്യപ്പങ്കുട്ടിക്ക് കുട്ടിത്തം മാറീല.....

കള്ളിക്കാടിന്റെ മോളില്‍ സൂര്യന്‍ പൊങ്ങുന്നത് മുതല്‍ താമരശ്ശേരി കുന്നുമ്മല്‍ മറേണ വരെ കാളിയേട്ത്തീം,രാമേട്ടനും..അവര്ടെ വര്‍ക്ക് സൈറ്റായ അയമുട്ട്യാപ്ലടെ വില്ലു കണ്ടത്തില്‍ ലേബര്‍ പണിയെട്ക്കണത്..അയ്യപ്പന്‍ കാവില്‍ ഒരു പാല്‍പായസോം..ബീവീടെ ഏര്‍വാടീല്‍ ഒരു കുപ്പി നല്ലെണ്ണേം കൈക്കൂലി കൊട്ത്ത് ഒടയതമ്പുരാനോട് മാറത്തടിച്ച് പരഞ്ഞ് കിട്ട്യാ അയ്യപ്പങ്കുട്ടിക്കു വേണ്ടിയായിരുന്നു.

വെള്ളച്ചോര്‍ (തലെ ദിവസത്തെ ചൊറ്)പച്ചമൊളകും ഒടച്ച് ഇച്ചിരി ഉപ്പും ഇട്ട് വയറു നെറച്ചും രാവിലെ ബ്രേക്ക് ഫാസ്റ്റായി അയ്യപ്പങ്കുട്ടിക്ക് കാളിയേട്ത്തി കൊടുത്താലും..മൂപ്പത്ത്യാര്‍ടെ കോന്തലക്കല്‍ന്ന് രാമാസേട്ടന്‍റ്റെ ചായപീടീന്ന് പുളിച്ചവെള്ളപ്പോം വെള്ളംകൊണ്ടോണ വണ്ടി മറിഞ്ഞ പോലെള്ള ചട്ടിണീം തിന്നാന്‍ കാശു വാങ്ങിയേ അയ്യപ്പങ്കുട്ടി പൊറത്തിറങ്ങൂ...

"സംഭവം മ്മടെ അയ്യപ്പങ്കുട്ടിടെ ബുദ്ദി പത്തിലാണെങ്കിലുംഓന്റെ വയര്‍ എം.എ ക്കാ പഠിക്കണ്"ന്ന് ഒരു സംസാരംണ്ട്..

രാവിലെ രാമാസെട്ടന്റെ പീട്യെന്ന് തീറ്റേം കഴിഞ്ഞ് പീട്യെടെ മുന്‍പിലെ ഒങ്ങുംതറേല്‍ ഒന്നു റെസ്റ്റെട്ത്ത്.. "ന്തൊക്ക്യാ അയ്യപ്പങ്കുട്ട്യെ" എന്നു ചൊദിക്കുന്നവരോട് "സുഗാണ്ടോ" എന്നും പറഞ്ഞ് വിശദമായൊന്നു ചിരിച്ച് ഇഷ്ട്ടന്‍ പുത്തന്‍ ചെത്ത് വഴി നമ്മടെ കിഴാപ്പാട്ടെ പടിക്കല്‍കൂടി..വെള്ളോട്ടുര്‍ശ്ശി പാടംവഴി കുടീലെത്തും..അപ്പഴെക്കും ഉച്ചയായിട്ടുണ്ടാവും..

വര്‍ക്ക് സൈറ്റില്‍ നിന്നും "ചായീം കടീം ഇന്റെര്‍വെല്ലി"ല്‍ ഒരു പിടി അരീം തീമട്ട് (അടുപ്പത്ത് വെച്ച്) കാളിയേട്ത്തി പോന്നിട്ടുണ്ടാവും..ഉച്ചക്ക് പണിമാറ്റി വരുമ്പഴേക്കും വേവാനുള്ളതരത്തില്..വിറക് അട്ജെസ്റ്റ് ചെയ്യാന്‍ അവര്‍ക്കറിയായിരുന്നു.

ഒരു കിണ്ണം കഞ്ഞി പപ്പടം ചുട്ടതും ചമ്മന്തീം കൂട്ടീ കഴിച്ച് ഒരു നാലു ഏമ്പക്കവും വിട്ട് അയ്യപ്പങ്കുട്ടി ഒന്ന് നടു നിവര്‍ത്തും ..ഉച്ച ഭക്ഷണത്തിനു ശേഷം ഒരൊറക്കംണ്ട്ന്ന്. കെട്ട്യൊള്‍ടേം,കുട്ട്യോള്‍ടേം. സ്വര്‍ണ്ണോം, വീടിന്‍റ്റെം പരമ്പിന്റെം ആദാരോം പണയം വെച്ച് ഈ മരുഭൂമീലു വന്നിട്ടാവും പലരും മനസ്സിലാക്കണത്. ന്നാല്‍ ഇക്കാര്യം അയ്യപ്പങ്കുട്ടിക്ക് നേര്ത്തെ അറിയായിരുന്നു...

ചെര്‍പ്പുളശ്ശേരി ദേവീല്‍ പടം മാറ്ണ ദിവസം മാത്രെ അയ്യപ്പങ്കുട്ടി ഒറങ്ങാണ്ടിരിക്കൂ..അയ്യപ്പങ്കുട്ടിക്കുള്ള ടിക്കറ്റിന്‍ കാശുണ്ടാക്കാന്‍ കാളിയേട്ത്തീം, രാമേട്ടനും അയമുട്ട്യാപ്ലടെ വര്‍ക്ക് സൈറ്റില്‍ രണ്ട് മണിക്കൂറോളം ഓവര്‍ ടൈം എടുത്തിരുന്നു..

പടം മാറാത്ത ദിവസങ്ങലില്‍ പണിക്കാര്‍ക്ക് ചായകുടിക്കാന്‍ പള്ളീന്ന് മൊല്ലാക്ക തൊള്ളട്ണ വരെ ..അയ്യപ്പങ്കുട്ടി കെടക്കും...ഈ ഇടവേളയില്‍ കാളിയേട്ത്തി പെരെലെത്തി..ശര്‍ക്കരയിട്ടൊരു കട്ടങ്കാപ്പീണ്ടാക്കി..അയ്യപ്പങ്കുട്ട്യെ ഒണര്‍ത്തും..കാപ്പീം കുടിച്ച് പിന്നെ കള്ളിക്കാട് വഴി..മണ്ണര്‍ തൊടു വഴി..കാട്ടുകൊളത്തൂടെ ഒന്ന് ടേണ്‍ ചൈയ്ത് അയ്യപ്പങ്കുട്ടി വീണ്ടും രാമാസേട്ടന്റെ കടെടെ മുമ്പിലെത്തും..പിന്നേം ഒങ്ങിന്റെ ചോട്ടില്‍.

വൈകുന്നേരം വെടിവെട്ടത്തിനെത്തുന്ന മീശ മുളക്കാത്തവരും..മീശ മുളച്ചിട്ടും വടിച്ചവരുമായ പൊടിയന്മാര്‍ "ന്താ അയ്യപ്പങ്കുട്ട്യെ...ങ്ങനൊക്കെ നടന്നാ മത്യാ...അനക്കും വെണ്ടെ ഒരു കൊച്ചമ്പ്രാട്ടി...."എന്നും ചൊദിച്ച് ചൂടാക്കും.."ദോക്ക് ചെക്ക ജ്ജന്റെ തരക്കാരോട് കളിച്ചോ ...."എന്നും പരഞ്ഞ് അയ്യപ്പങ്കുട്ടി സ്ഥലം വിടും...

നെരം ഇരുട്ടണേന്റെ മുന്നെ അയ്യപ്പങ്കുട്ടി..കുടീലെത്തും....പിന്നെ ഒണക്കമീന്റെ തല ചുട്ടതും...ഒണക്കമൊളക് ചുട്ടരച്ചതും ക്കൂട്ടി ഒരു കിണ്ണംകഞ്ഞി കുടിച്ച് കൈതോലപ്പായീല്‍ തന്റെ ഒരു ദിവസത്തിന്‍ ക്ലൈമാക്സിടും...

അങ്ങിനെ സൂര്യന്‍ കള്ളിക്കാടിന്റെ മോളീന്നും പലതവണ താമരശ്ശേരി കുന്നിന്റെ അപ്പുറത്തേക്ക് പോയി..അയ്യപ്പങ്കുട്ടി കാളിയേട്ത്തീടെ കോന്തലക്കലും രാമാസേട്ടന്റെ ചായപ്പീദീലും...ഒങ്ങിന്‍ തരയിലുമായി വസിച്ച് പോന്നു....‍
പൊടുന്നനെ ഒരീസം കാളിയേട്ത്തിക്ക് ഒരു ബോധോദയം."ന്റെ അയ്യപങ്കുട്ടീനെ ഒന്നു പെണ്ണെട്ടിക്കണം.."രാമെട്ടനും അതന്നെ ചിന്തിക്കാര്ന്നു...ലോകരായ ലോകരെല്ലാം ഇതവരോട് പരയാഞ്ഞല്ല.."ന്റെ കുട്ടിക്ക് ഞാന്‍ടാവ്മ്പൊ ന്തിനാ ഒരു തൊണ"എന്ന വിശ്വാസമായിരുന്നു കാളിയേട്ത്തിക്ക്..

"ന്താപ്പോ അത് മാറാന്‍ കരക്കാര്‍ മൊത്തം ചിന്തിച്ചു..പുതനാല്ക്കലെ പൂരത്തിനു സ്പെഷല്‍ ഷോ ആയി ഓടിയിര്ന്ന് "കാലന്‍" എന്ന സിനിമ കണ്ടതോണ്‍ടാവുംന്ന് ഭൂരിപക്ഷവും വിലയിരുത്തി..."ആറടി മണ്ണ്" എന്ന അവസാന പരിപാടിക്ക് പോവാന്‍ ദേവീ ടക്കീസിലെ ക്യു പൊലെ ക്യു നില്‍ക്കേണ്‍ടതില്ലെന്നവര്‍ മനസ്സിലാക്കി..

അങ്ങനെ പെണ്ണന്യെഷണത്തിന്‍ അയ്യപ്പങ്കുട്ടിടെ ചെറ്യ്ഛ്ചന്‍ ബാലനെം..അമ്മായീ ശാന്തേം ചാര്‍ജെട്ത്തു..പിന്നീടങ്ങോട്ട് പിടുത്തം വിട്ട ആലോചനയായിരുന്നു...എന്തൊ ഒന്നും ഒത്ത് വന്നില്ല

കരക്കാര്‍ മൊത്തം പ്രശ്നം ഏറ്റെടുത്തു..തല്ലൊള്ളി രാമഷ്ണന്റെ നേത്രുത്ത്വത്തില്‍ കമ്മീഷന്‍ നിലവില്‍ വന്നു..അവരാദ്യം അയ്യപ്പങ്കുട്ടിയെ കുറിച്ച് പഠനം നടത്തി..

"ന്താപ്പോ ഓനൊരു കൊറവ്" രാമഷണന്‍ ചോദിച്ചു..

കരിവീട്ടീടെ കളറ്, ചുരുണ്‍ട് നീഗ്രൊ പോലെള്ള മുടികോണ്‍ട് തലയുടെ മുന്‍പില്‍ ഒരു കുരുവിക്കൂട്..മുമ്പിലെ പല്ലത്ര പൊങ്ങീട്ടൊന്നുല്ല..(ഓനെ മലര്‍ത്തി കെടത്ത്യാല്‍ ഒരു സദ്യക്കുളള്‍ തേങ്ങ ചിരവാന്‍ ചിരവ വെണ്‍ട എന്നൊക്കെ പറേണത് ദുഷ് പ്രചരണമായെ കാളിയേട്ത്തി കാണൂ..)പിന്നെ നല്ല ആരോഗ്യം ഒന്നിനാത്രം പോന്ന ചെര്‍പ്പക്കാരന്‍.

"ഓനെന്തേലും നയിച്ച് തിന്നണ്‍ട്രോ..?"മമ്മദാപ്ല ചൊദിച്ചു..

പൊടുന്നനെ ദൈവം സാമ്യാര്‍ കുന്നിന്‍മെ പ്രത്യക്ഷപ്പെട്ട പോലെ എല്ലാരും നിശ്ചലരായി.."അപ്പൊ അദന്നെ" പെണ്‍വീട്ടുകാര്‍ നടത്തുന്ന എന്‍ക്വയറിയില്‍ അയ്യപ്പങ്കുട്ടി പൊട്ടുന്നതിന്റെ കാരണം എല്ലാരും തിരിചരിഞ്ഞു.

അങ്ങിനെയാണ്‍ അയ്യപ്പങ്കുട്ടി പണിക്ക് പോവാന്‍ നിര്‍ബന്ധിതനാവുന്നത്.അധ്യയന വര്‍ഷാരംഭത്തില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്ത കുട്ടിയെ മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി സ്കൂളിലെത്തിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളെ പോലെ അയ്യപ്പങ്കുട്ടീടെ കയ്യില്‍ സ്ലേറ്റിനും പെന്സിലിനും പകരം കൈക്കോട്ടും മണ്‍കൊട്ടേം കൊടുത്ത് കാളിയേട്ത്തീം രാമേട്ടനും അയമുട്ട്യാപ്ലടെ സൈറ്റ് നമ്പര്‍ രണ്‍ട് വാഴത്തോട്ടതിലേക്കയച്ചു.

"ഞാന്‍ പോവൂല" എന്നും പരഞ്ഞ് ചിണുങ്ങിയെങ്കിലും പിന്നെ പെണ്ണുകെട്ടെണ്‍ട കാര്യം ഓര്‍ത്തപ്പോള്‍ മൂപ്പര്‍ പോവാന്‍ തയ്യാറായി..

തൊടങ്ങ്യപ്പൊ തന്നെ അയ്യപ്പങ്കുട്ടിക്ക് ക്ഷീണം തുടങ്ങി..അതൊക്കെ മാറിക്കോളുംന്ന് എടക്കെടക്ക് കാളിയേട്ത്തി ഓര്‍മിപ്പിച്ചു.മേലതെ കണ്‍ടതില്‍ നിന്നും താഴത്തെ കണ്‍ട്ത്തിലെക്ക് മണ്ണു കൊണ്ട് വരലായിരുന്നു പണി...

രണ്ട് കൊട്ട മണണ്‍ എങ്ങിനെയൊ അയ്യപ്പങ്കുട്ടി താഴെ എത്തിച്ചു..മൂന്നാമത്തെ കൊട്ടയും ഏറ്റി താഴ്ത്തെ കണ്‍ട്ത്തിലേക്ക് ഹനുമാന്‍ മലയെന്നപോലെ പൊവുമ്പൊഴാണ്‍ കുഞ്ഞാപ്പുട്ടി ആ വഴി വന്നത.

"ദെന്താതെന്റെ അയ്യപ്പങ്കുട്ട്യെ..ഇക്കണ്‍ടതൊക്കെ ജ്ജ് ഒറ്റക്കേറ്റിക്കാ..?" എന്ന കുഞ്ഞാപ്പുട്ടീടെ വാക്ക് അരക്കൊട്ട മണണ്‍ ഒരായിരം കൊട്ടെടെ കനം തോന്നിച്ചു അയ്യപ്പങ്കുട്ടിക്ക്.ഉടനെ അയ്യപ്പങ്കുട്ടി മണ്ണും കൊട്ടേം വരമ്പിലിട്ടു..

"ദെന്താ കാട്ടണ്‍ അയ്യപ്പങ്കുട്ട്യെ " എന്ന അയമുട്ട്യാപ്ലടെ ചോദ്യത്തിന്‍

"ന്നെക്കൊണ്‍ട് പറ്റൂല" എന്നും പറഞ്ഞ് അയ്യപ്പങ്കുട്ടി രാജി സമര്‍പ്പിച്ചു.

അന്നയ്യപ്പങ്കുട്ടീടെ വീട്ടിലെല്ലാരും പട്ടിണിയായിരുന്നു.മണ്ണും കൊട്ട താഴെ വീണോണ്‍ടല്ല. എട്ടും പൊട്ടും തിര്യാത്ത എന്റെ കുട്ട്യെ ഞാനിതിനയച്ചല്ലോ എന്നും കരുതി കാളിയേട്ത്തീം.ഇവനീ ജന്മതില്‍ നന്നാവില്ലെന്നു കരുതി രാമേട്ടനും."ന്റെ ഭഗോതീ..ഞാനെത്ര മണ്ണാ ഏറ്റീത്" എന്നു കരുതി അയ്യപ്പങ്കുട്ടീം..

അങിനെ അയ്യപ്പങ്കുട്ടീടെ ആ ശ്രമം പരാജയപ്പെട്ടു.പിന്നീടാണ്‍ അയ്യപ്പങ്കുട്ടിക്ക് മേലങ്ങാത്ത പണികള്‍ കൊടുക്കാന്‍ തുടങ്ങിയത്. ആടിനെ നോക്കുക,പീട്യെന്ന് സാധനം വാങ്ങിക്കൊണ്‍ടുവന്നു കൊടുക്കുക,പയ്യിനെ മ്രിഗാസ്പത്രീല്‍ കൊണ്‍ടോവാ..തുടങ്ങിയ നിരുപദ്രവ ജോലികള്‍..

ഇതിനിടയില്‍ വേറെ ആരെം കിട്ടാത്തൊണ്‍ട് അയമുട്ട്യാപ്ല തന്റെ വീട്ടില്‍ നിന്നും കുറച്ച് ഓട് പാടത്തെ മെഷീന്‍പെര മേയാന്‍ അയ്യപ്പങ്കുട്ടി വശം തലച്ചുമടായി കൊടുത്തയച്ചു.വഴിയില്‍ വെച്ച് ആ പഴയ സ്പോട്ടില്‍ കുഞ്ഞാപ്പുട്ടീനെ കണ്‍ടതും ഒന്നുംപറയാതെ തന്നെ അയ്യപ്പങ്കുട്ടി ഓടുകള്‍ അനായാസം താഴെയിട്ടു...ഭാഗ്യമെന്നു പറയട്ടെ ഓരോട് പോലും പൊട്ടാത്തതായി ഉണ്‍ടായിരുന്നില്ല..

അങ്ങിനെ അയമുട്യാപ്ല ഒരു പാഠം പടീച്ചു..

ചെറ്യെ അറ്റകുറ്റപ്പണിയൊക്കെ ചെയ്യാന്‍ തൊടങ്ങ്യപ്പൊ...പണ്‍ട് രാമഷ്ണന്റെ നെത്രുത്വത്തില്‍ രൂപം കൊണ്‍ട "അയ്യപ്പങ്കുട്ടീ കല്ല്യാണ കമ്മീഷന്‍" പ്രവര്‍ത്തനം പുനരാരംഭിച്ചു.അങ്ങിനെയാണു അടയ്ക്കാ പുത്തൂരില്‍ നിന്നും രാധയെ കാനുന്നതും ഇഷ്റ്റമായീന്നു..അയ്യപ്പങ്കുട്ടി ഒരു ചിരിയിലൂടെ അറിയിച്ചതും...

രാധയെ ആരും ഇഷ്ടപ്പെട്ട് പോവുമായിരുന്നു.സിനിമാ നടി കല്‍പ്പനേടെ തടിയും,ഐ.എം.വിജയന്റെ കളറും..പിന്നെ ചെരട്ട പാറമ്മെ ഒരച്ചാലുണ്‍ടാവണ ശബ്ദവും..പിന്നെ അയ്യപ്പങ്കുട്ടിയെ ആകര്‍ഷിക്കാതിരിക്കുമോ?

രാധ അവള്‍ടമ്മയ്ക്കും,അച്ഛനും ഏക തരിയാണ്.ഇപ്പോള്‍ അവള്‍ കരിങ്കല്‍ സൈറ്റില്‍ സ്റ്റോണ്‍ അപ് ലോഡ് ചെയ്യുന്നു.വെട്ട് പൊത്തിനെ പൊലെനൊക്കുമെങ്കിലും സുന്ദരി..

രണ്‍ടു വീട്ടുകാര്‍ക്കും ഇഷടായ സ്ഥിതിക്ക് ഇനി എന്താലോചിക്കാന്‍...നെരിട്ട് കണ്‍ട് പറയെണ്ടവരൊടൊക്കെ കാളിയേട്ത്തീം,രാമേട്ടനും പോയി പറഞ്ഞു.ബാക്കി പരച്ചിലൊക്കെ കമ്മിഷന്‍ ഏറ്റെടുത്തു.

അയ്യപ്പങ്കാവില്‍ താലികെട്ട് അയമുട്ട്യാപ്ലടെ താഴെ കണ്‍ടത്തില്‍ താത്കാലിക കല്യാണ മണ്ഡപത്തില്‍ പായസോം പപ്പടോം കൂട്ടി ചോറൂണ്..സംഗതി കിടിലന്‍...അങ്ങിനെ ഈ പരിപാടി ഒരു ഗംഭീരവിജയമാക്കി തന്നതിന്‍ രാമഷണന്‍ എല്ലാവരൊടും നന്ദി പറഞ്ഞതൊടെ എല്ലാരും ഒരോര്ത്തര്ടെ കുടീപോയി..

അന്ന് രാത്രി വെള്ളോട്ടുകുര്ശ്ശി ദേശം പുത്തന്‍ ചെത്ത് അംശത്തില്‍ ചെറുപ്പക്കാരാരും ഉറങ്ങീല തെറ്റിധ്ദരിക്കേണ്‍ട ...കല്യാണത്തിന്‍ കൊണ്‍ട് വന്ന സാധനങ്ങള്‍ റീപ്ലേസ് ചെയ്യണമല്ലോ...അത് കൊണ്ട് മാത്രം...

അടുത്ത ദിവസം പതിവു സമയത്ത് തന്നെ കള്ളിക്കാടിന്റെ മുകളില്‍ സൂര്യന്‍ പൊങ്ങി...ച്ചിരി തെളക്കം സൂര്യനുണ്‍ടോന്ന് പലര്‍ക്കും തോന്നി..

ആസ് യൂഷ്വല്‍ അയ്യപ്പങ്കുട്ടിയെ രമാസേട്ടന്റെ ചായപ്പീട്യെല്‍ കണ്‍ടപ്പോള്‍ പലരും പലതും ചിന്തിച്ചു.അയ്യപ്പങ്കുട്ട്യെ എല്ലാരും ഒരു പുഞ്ചിരിയൊടെ നോക്കി..കരക്കാര്‍ മൊത്തം കുലുക്ക്യാലും അയ്യപ്പങ്കുട്ടി കുലുങ്ങോ...? ഓനാരാ മൊതല്‍ ...അയാപ്പങ്കുട്ടി ഒന്നും മൈന്റ് ചൈതില്ല..

"അയ്യപ്പ്ങ്കുട്ട്യെ സുഖാ......ല്ലെ.."എന്ന് ഏഷ്യനെറ്റ് റേഡിയോയില്‍ രാജീവ് ചോദിക്കണ പോലെ ചോദിച്ചപ്പോഴും..അവന്‍ ഓള്‍ട് മോടല്‍ മറുപടികൊടുത്തു.."ഓന്‍ വെളഞ്ഞ പുള്ളിയാ അമ്പിനും വില്ലിനും അടുക്കൂല"എന്ന നിഗമനത്തിലെത്തി ച്റുപ്പക്കാര്‍ പിന്‍മാറി..

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.ഒരു ഞെട്ടിക്കുന്ന വാര്‍ത്തകെട്ടാണ്‍ കരക്കാര്‍ ഉനര്‍ന്നത് അയ്യപ്പ്ങ്കുട്ടീടെ രാജകുമാരി രാധയെ കാണാനില്ല..

വീട്ടില്‍ മുക്കിലും മൂലേലും തപ്പി.പാടത്തെ കെണറ്റിലും..വല്യകൊളത്തിലും,കാട്ടുകൊളത്തിലും,പലരും മുങ്ങിതപ്പി. കള്ളിക്കാട്ന്റെം,താമരശ്ശേരിക്കുന്നിന്റെം മൊകളിലേക്ക് ആളുപോയി..എവിടീംല്ല....എലാരും അയ്യപ്പങ്കുട്ട്യെ സമാധാനിപ്പിക്കാന്‍ വന്നു

ന്നാല്‍ അയ്യപ്പങ്കുട്ടിക്കുണ്ടോ വല്ല കൂസലും...?

"ഓള്‍ ഓളോട്ക്ക് പോയിട്ടുണ്‍ടാവുംന്ന്" അയ്യപ്പങ്കുട്ടി..

അങ്ങിനെ ഒരു സംഘം രാധയുടെ വീട്ടിലെത്തി..ഉമ്മറപ്പടിയിലതാ രാധ ഒരു നോക്കുകുത്തിയെ പോലെ നില്ക്കുന്നു..

"അല്ലാ ന്റെ രാധെ ന്താ പ്പോ തിനുമാത്രം ണ്‍ടായെ..?"സംഘം ചോദിച്ചു.

ആ അവസരത്തിങ്കല്‍ രാധ മൊഴിഞ്ഞത്..
"കുളിക്കാന്‍ള്ള കൊളോം,പുരട്ടാന്‍ള്ള എണ്ണേം,തേക്കാന്‍ള്ള സോപ്പൂം ഇവടേംണ്‍ട്" എന്നായിരുന്നു.

തിരിച്ച് ന്യുസ് അയ്യപ്പങ്കുട്ടീടെ ചെവീല്‍ അപ്ഡേറ്റ് ചൈതപ്പോള്‍ അയ്യാപ്പങ്കുട്ടി പ്രതികരിച്ചത്..
"നേരം മോന്ത്യാവോളം കറ്റേം ഏറ്റണം.മോന്ത്യായാ ഓള്‍ടെ കാലൂം ഏറ്റണംന്ന് വെച്ചാ പറ്റൂല..."

കരക്കാര്‍ മൊത്തം പറഞ്ഞത്.."മ്മടെ അയ്യപ്പങ്കുട്ടി ഒരാണ്‍ "കുട്ട്യാ"....

3 comments:

  1. Really Appeciatable friend ..simply the great ....Your words taken me back to my college days of 7-8 yrs back .....

    ReplyDelete
  2. Enthu parayanam ennu arinjoodaa...
    olinju kidakkunna kazhivukal,, athu maximum utilise cheyyunna shamsuvine poole ullavar...
    Ooormakalude oru maayaa lookathileekku enne kondu pookunnu..
    Oru pidi baalyakaala smritikalaum, kalalaya jeevitha chirangalum, pookalum ,puzhakalum ,paadavum, onavum ellaam niranjaa ente aa kutti kaalam....
    oru nimisham enkkilum athu enne oormippicha, tirike pooyirunnenkkil ennu aagrahippicha,
    ente priyaa shamsuu,, oraayiram nannikal...
    U R SIMPLY THE GREAT.. ilove you..

    ReplyDelete
  3. Good stuff ya !! carry on . All the best

    ReplyDelete