Monday, May 28, 2007

കല്ലടി കോളേജില്‍ ഒരു പുലിവാല്....

"ഇത്തവണ ഓണത്തിനു നമ്മക്കെന്തെങ്കിലും വറൈറ്റി പ്രോഗ്രാം വേണം"
മോഹന്‍ദാസ് സാറാണു കാര്യം അവതരിപ്പിച്ചത്.

ഈ അഭിപ്രായത്തോട് യോജിക്കാത്തവരായി ആരുമുണ്‍ടായിരുന്നില്ല.മണ്ണാര്‍ക്കാട് എം.ഇ.എസില്‍ ഞങ്ങള്‍ടെ കാലത്തെ എല്ലാ കലാപരിപാടികളുടെയും നടത്തിപ്പ് ഞങ്ങള്‍ടെ ഹിസ്റ്ററി ഡിപ്പാര്‍ട്ട് മെന്‍റ്റിലെ മോഹന്‍ദാസ് സാറിനായിരുന്നു.നിലവാരമുള്ള പരിപാടികള്‍ കൊണ്‍ടു വരാന്‍ സ്ക്രീനിംഗ് നടത്തുന്നതും സാറു തന്നെ.എന്റെ കുരുത്തക്കേടുകള്‍ക്ക് അകമഴിഞ്ഞ പ്രോത്സാഹനം തന്നിരുന്ന സാര്‍ എനിക്ക് സ്ക്രീനിംഗ് നടത്തിയിരുന്നില്ല.

"സ്ക്രീനിംഗ് നടത്തിയാല്‍ നെന്നെ സ്റ്റേജിന്‍ ഏഴയലത്ത് അടുപ്പിക്കില്ല"എന്നെനിക്കെതിരെ ഒരു കുപ്രചരണമുണ്‍ട്.

ഓണത്തിനു വേണ്‍ട പ്രൊഗ്രമിനെ കുറിച്ച് ഞങ്ങളോട് പറയാന്‍ കാരണമുണ്‍ട്.അക്കാലത്ത് കോളേജിലെ കലാപരിപാടികളെല്ലാം കലാപ പരിപാടികളാക്കിയിരുന്നത് ഞങ്ങളായിരുന്നു.

ഞങ്ങളെന്നു പറഞ്ഞാല്‍ മസിലന്‍ സുരേഷ്...ക്ലാസ് മുറിയില്‍ ക്ലാസ്സ് നടന്നുകൊണ്‍ടിരിക്കുമ്പോള്‍ പോലും"ഡാ അന്‍റ്റെ മസിലു കോള്ളാട്ടോ..ഒന്ന് കാണിക്ക്"എന്നു പറഞ്ഞാല്‍ മസിലു കാണിക്കാന്‍ തയ്യാറാവുന്നവന്‍..മിസ്റ്റര്‍ കല്ലടിയാവണം എന്ന അന്ത്യാഭിലാഷവുമായി നടക്കുന്നവന്‍.ബു.ജി എന്ന നിലയില്‍ നടന്ന് മന്ദബുദ്ധിപ്പട്ടം ലഭിച്ചവന്‍..അങ്ങിനെ പൂവുന്നു അവന്റെ വിശേഷണങ്ങള്..‍

പിന്നെ നമ്പൂരി ഷെമീര്‍..ഞങ്ങടെ നാടക്കാന്തം എന്ന നാടകത്തില്‍ നമ്പൂരി വേഷമിട്ട് ബെസ്റ്റ് ആക്ടര്‍ പട്ടം ലഭിച്ചവന്‍.അല്പ്പം കുട വയറുണ്‍ടോ എന്ന് തോന്നും..പഠനം കഴിഞ്ഞെ ബാക്കിയിള്ളു അവന്..

പിന്നെ സഖാവ് അസീസ് പരോപകാരി.വെറും പത്ത് രൂപ ബെറ്റിനു കോളേജിന്‍റ്റെ അകത്ത് നിന്നും കോളേജ് വിട്ട സമയത്ത് ഒരു തെങ്ങിന്‍ പട്ട തലയില്‍ വെച്ച് ബസ് സ്റ്റോപ്പിലൂടെ നാലു ചുറ്റ് നടന്നവന്‍..

അടുത്തത് പ്രിയന്‍ മട്ടുള്ളവരൊട് തന്റെ പ്രിയവും കാണിച്ച് നടക്കുന്നവന്‍.പിന്നെ രാജാവ് ജിറാഫ് എന്നീ പെരുകളീല്‍ അറിയപ്പെടുന്ന അന്‍വര്‍ ഷാജ.ഞങ്ങള്‍ടെ നാടകത്തില്‍ രാജാവായിരുന്നു.അവന്‍റ്റെ ഒരു പതിഞ്ഞ ശബ്ദമാണു രാജാവ് "ആരവിടെ" എന്ന് ഗംഭീര ശബ്ദത്തോടെ ചോദിക്കുന്ന ചോദ്യം പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയവന്‍..

അടുത്തവന്‍ മജീദ് തീര്‍ത്തും ഞങ്ങള്‍ടെ ജൂനിയര്‍ ഒരു നടനാവണം എന്ന ആഗ്രഹത്താല്‍ ഞങ്ങളുടെ സംഘത്തിലെത്തിയവന്‍.നാടക സമയത്ത് ഡയലോഗ് മറന്ന് ടാബ്ലോക്കെന്ന പോലെ നില്‍ക്കുകയും അല്ലാത്ത സമയത്ത് കത്തിവെച്ച് ആളുകളെ കൊല്ലുകയും ചൈതവന്...

പിന്നെ ഈ എളിയവനാണു..ഹാസ്യപരിപാടികളെന്നും പറഞ്ഞ് സാറിനെ ചാക്കിട്ട് സ്റ്റേജില്‍ കയറി സകല കുരുത്തക്കേടുകളും കാണിച്ച് പ്രേക്ഷകരെ കരയിച്ചവന്‍.സര്‍വ്വതന്ത്ര സ്വതന്ത്രനായി ഇലക്ഷനില്‍ കല ക്ലബ്ബിലേക്ക് മത്സരിച്ച് വന്‍പിച്ച ഭൂരിപക്ഷത്തോടെ തോറ്റവന്‍.തോല്‍പ്പിച്ചതിനു ജീരകമിഠായി കൊടുത്തവന്‍..

അയ്യോ ഞാന്‍ പറഞ്ഞ് പറഞ്ഞ് കാടു കയറി...അങ്ങിനെ എന്ത് വറൈറ്റി കൊണ്‍ടു വരണം എന്നായി ആലോചന.. മസിലനാണു പരഞ്ഞത് "നമുക്ക് പുലിക്കളിയായാലോ.."ന്ന് കൊള്ളാമെന്നെല്ലാര്‍ക്കും തോന്നി..സാറും സമ്മതിച്ചു..അങ്ങിനെ പ്രോഗ്രാം ഞങ്ങള്‍ ഏറ്റെടുത്തു.‍..

മസിലന്‍ ഉത്സവനടത്തിപ്പിന്‍റ്റെ മേലധിക്കാരം കിട്ട്യാ പോലെ ഞെളിഞ്ഞ് നടന്നു. ഞങ്ങളെന്താത്ര മോശാ ഞങ്ങളും ഗമയില്‍ നടന്നു.

ഗമയുടെ ചൂട് കുറഞ്ഞപ്പൊഴാണു പുലിക്കളി എന്ന പരിപാടി പേപ്പറില്‍ കണ്‍ടൂന്നല്ലാതെ..ഒന്നുമറിയില്ലെന്ന സത്യം മസിലന്‍ വെളിവാക്കുന്നത്..കൂടെയുള്ള ഞങ്ങളാരും അത്ര മോശക്കാരല്ല കാരണം ഞങ്ങള്‍ക്ക് അത്രെം അറിയില്ലായിരുന്നു.

"എന്തായാലും ഏറ്റെടുത്ത പരിപാട്യല്ലെ നടത്തീലെങ്കില്‍ നാണക്കേടാവും"സഖാവ് തുറന്നടിച്ചു..

ടിയാന്‍ തന്‍റ്റെ ക്ലാസ്സ്മുറിയിമാര്‍ക്കിടയില്‍ ഞങ്ങള്‍ ഓണത്തിനു ഒരു വറൈറ്റി ഇറക്കണൂന്നും പറഞ്ഞ് കോളര്‍ പൊക്കി വന്നതെ ഉള്ളു..സഖാവ് മാത്രല്ല ഞാനും ഒന്ന് പൊക്കിപ്പറഞ്ഞൂന്ന് ആര്‍ക്കും തന്നെ കണ്‍ടു പിടിക്കാനാവില്ലെന്ന ഭാവേന എല്ലാവരും പറഞ്ഞു.

"എന്തായാലും കൊട പണയത്തിലായി..വരുന്നോടത്ത് വെച്ച് കാണാം"ന്നായി ഞാന്‍..

"അല്ലാ ദ്പ്പൊ ഈ പുലികള്ന്നൊക്കെ പറെമ്പൊ...പാന്‍റ്റും ഷര്‍ട്ടൊന്നും ഇടാന്‍ പറ്റില്ലാലൊ ? ആരാപ്പൊ പുലികളാവ്വാ..?"

രാജാവിന്‍റ്റെ പതിഞ്ഞ ശബ്ദം വളരെ ഗൌരവമായ ഒരു കാര്യം അവതരിപ്പിച്ചു..

മലയാളം ക്ലാസ്സ് പോലും കട്ട് ചൈത്, ഉച്ചഭക്ഷണം കൂടി കഴിക്കാതെ ഓക്കാസില്‍ ക്യു നിന്ന് ടിക്കറ്റ് കൌണ്‍ടറിന്‍റ്റെ അടുത്തെത്ത്യപ്പോള്‍ ടിക്കറ്റ് തീര്‍ന്നെന്ന അറിയിപ്പ് കേട്ടപോലെയായി മനസ്സ്..

നാലാളു കാണ്‍കെ ഞങ്ങള്‍ടെ കൂട്ടത്തില്‍ ഷര്‍ട്ടഴിക്കാന്‍ ദൈര്യമുള്ളവനും അതിനായീ വെമ്പുന്നവനുമായ മസിലനിലായിരുന്നു ഞങ്ങള്‍ടെ കണ്ണുകള്‍..എന്നാല്‍ പ്രധാനമന്ത്രി പദം തനിക്കു വെന്‍ടെന്നു പറഞ്ഞ സോണിയയെ പോലെ പുലിവേഷം ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്‍ട് മസിലന്‍ നിരസിച്ചു..

പിന്നീടുള്ളത് സഖാവാണ്‍ തന്‍റ്റെ പ്രതിശ്ചായക്ക് കോട്ടംതട്ടുന്ന കളിക്കൊന്നും താനില്ലെന്നു ശഠിച്ചു.

മുഖംമൂടി വെച്ചാല്‍ നമ്മളെ ആര്‍ക്കും തിരിച്ചറിയാനാവില്ലെന്നും ആരും യൂദാസാവാതിരുന്നാല്‍ നമ്മിലാരു പുലിയായെന്ന വിവരം പുറംലോകം അറിയില്ലെന്നും ഒരു കണ്‍ക്ലൂഷനില്‍ ഞങ്ങളെത്തി..

അങ്ങിനെ അല്പം വയറനായ നമ്പൂരിയും പ്രിയനും നെഞ്ചത്തെയും വാരിയെല്ലിലേയും എല്ലുകള്‍ ക്രിത്യമായി മുഴച്ചു കാണുന്നതിനാല്‍ ദേഹമാസകലം മഞ്ഞനിറം പൂശി പിന്നെ കാണുന്ന എല്ലുകളില്‍ കറുപ്പടിച്ചാല്‍ ഞാനൊരൊന്നാംതരം പുലി രൂപമാവുമെന്ന് എല്ലാവരും ഐകഖണ്ഠേന പസ്സാക്കിയതിനാല്‍ ഞാനും പുലിയാവാന്‍ തീരുമാനിച്ചു... മസിലന്‍ വെള്ള ഖദര്‍ ഷര്‍ട്ടും മുണ്‍ടുമുടുത്ത് നടത്തിപ്പുകാരന്‍റ്റെ വേഷത്തില്‍..മജീദ് തെങ്ങിന്‍റ്റെ മടലുകൊണ്‍ടൊരു തോക്കുമുണ്‍ടാക്കി പട്ടാളക്കാരന്‍റ്റെ വേഷത്തില്‍..സഖാവും പട്ടാളം..ചെണ്‍ടകൊട്ടുക എന്ന വീര ക്രിത്യംഏറ്റെടുക്കുവാന്‍ തയ്യാറായെങ്കിലും ആരൊക്കെയോ തടഞ്ഞതിനാല്‍ അത് ഭംഗിയാക്കാന്‍ പുറത്ത് നിന്നും ആളെ കൊണ്‍ടുവരാന്‍ തീരുമാനിച്ചു.

ഇനി വേഷം വേണം. ദേഹം മുഴുവന്‍ മഞ്ഞച്ഛായമടിച്ച് വിലങ്ങനെ ഒരോ കറുത്ത വരേം വരച്ചാല്‍ പുലിയായി...മുഖത്ത് ഒരു മുഖം മൂടീം ഒരു വാലും. ചെര്‍പ്പുളശ്ശേരീല്‍ ഒ.കെ.മയമോട്ടിക്കാന്‍റ്റെ കടയില്‍ കുറെ പഴയ കളര്‍കുമ്മായമുണ്‍ടെന്ന അറിവുണ്‍ടായിരുന്നതിനാല്‍ അതിന്‍റ്റെ കാര്യം ഞാന്‍ ഏറ്റു.സഖാവ് മുഖം മൂടീം,മസിലന്‍ വാലും തൊക്കും..

കോളേജ് വിട്ട് പോവുന്ന വഴി ദേഹത്ത് പുരട്ടാനുള്ള കളറും വാങ്ങിയാണു ഞാന്‍ വീട്ടിലെത്തിയത്.വൈകുന്നേരത്ത് ഒരു കവറും പിടിച്ച് വരുന്ന എന്‍റ്റടുത്തേക്ക് ഇളം ഞാര്‍ കണ്‍ട പശുവിനെപോലെ..ചില്ലറകള്‍ ഓടിയടുത്തു..ചിലര്‍ കവറില്‍ കടന്നു പിടിച്ചു..ചിലര്‍ എന്‍റ്റെ കയ്യില്‍ തൂങ്ങി.ചിലരതിനകം കവര്‍ പൊട്ടിച്ചു..ചില്ലറകളുടെ കയ്യിലാകെ മഞ്ഞയും കറുപ്പും കലര്‍ന്ന പൊടി.പിന്നെ അവിടെ ഒരു ഹോളി തന്നെയായിരുന്നു.

അവസാനം എന്‍റ്റെ ചേട്ടത്തിയമ്മമാര്‍ നടത്തിയ ലാത്തിച്ചാര്‍ജാണ്‍ രംഗം ശാന്തമാക്കിയത്.ഇതിനിടയില്‍ ചിലര്‍ പൊടി തിന്നിരുന്നു.ചിലര്‍ "പൊടി ബാത്തിംഗ്" നടത്തി..

ലാത്തിച്ചാര്‍ജിന്‍റ്റെയും,വെടിവെയ്പ്പിന്‍റ്റെയും..അത്യാഹിതങ്ങളുടെയുമെല്ലാം ഉത്തരവാദിത്വം എന്നില്‍ ചാര്‍ത്തപ്പെട്ടു.ആയതിനാല്‍ അത്യന്തം സ്പോടനാത്മകമായ പൊടി അകത്ത് കടത്താന്‍ വീട്ടിലെ കോടതി സമ്മതിചില്ല..അങ്ങിനെ പൊടി പൊടിയന്മാര്‍ക്ക് കിട്ടാത്ത ഒരിടത്ത് സൂക്ഷിക്കുവാന്‍ ഉത്തരവായി..പുലികളിക്ക് മുന്‍പ് തന്നെയുള്ള ഈ പന്തികേടിലൊന്നും പതറാന്‍ ഞാന്‍ തയാറായിരുന്നില്ല..

നാളെ കോളേജില്‍ പ്രേക്ഷക ശിരോമണികളില്‍ നിന്ന് ലഭിക്കുന്ന അനുമോദനങ്ങളായിരുന്നു മനസ്സ് നിറയെ..അത്താഴം കഴിചൂന്ന് വരുത്തി കിടന്നു.അടുത്ത ദിവസമായിരുന്നു മനസ്സില്‍ ഉരക്കം വന്നില്ല.

അങ്ങിനെ അടുത്ത ദിവസം ജീവിതത്തിലാദ്യമായി സുബഹി ബാങ്ക് കേട്ടു.അങ്ങിനെ ഒരേര്‍പ്പാടുണ്‍ടെന്ന് കേട്ടു കേള്‍വി മാത്രെ ഉണ്‍ടായിരുന്നുള്ളു.അമ്പലത്തീന്ന് കൌസല്യയെയും സുപ്രജയെയും രാമനെയും മറ്റും അത്യാവശ്യമായി വിളിക്കുന്നത് കേട്ടു.വീട്ടിലെ പൂവന്‍ കോഴിക്കൂടിന്റെ മുകളില്‍ മൂലോടില്‍ നിന്ന് മൂരി നിവര്‍ന്ന് ആഞ്ഞൊന്ന് കൂവി അങ്ങിനെ നേരം വെളുതൂന്ന് എല്ലാരും സ്തിരീകരിച്ചു. ഞാന്‍ എഴുനെറ്റു.പുലര്‍ച്ചെ എഴുനേല്‍ക്കാറുള്ള പലരും എന്നെ അത്ഭുതത്തോടെ നോക്കി..ഞാന്‍ ഉറക്കത്തില്‍ നടക്കുകയാണെന്നു ധരിച്ച് പലരും എന്‍റ്റെ യാത്രയുറ്റെ അന്ത്യം കണ്‍ടാസ്വദിക്കാന്‍ എന്നെ പിന്‍തുടര്‍ന്നു.എന്‍റ്റെ യാത്ര ബാത് റൂമില്‍ അവസാനിച്ചു.ഇത്രെം നെരത്തെ ഒരുങ്ങി വന്ന എന്നെ എല്ലാരും അതിനുമുന്പ് കണ്‍ടിട്ടില്ലാത്ത പൊലെ നൊക്കി.

തന്‍റ്റെ ഫാസ്റ്റിനെ ബ്രേക്ക് ചെയ്യുമൊ എന്ന ശങ്ക ഉള്ളതിനാല്‍ ബ്രേക്ക് ഫാസ്റ്റ് പോലും വേണ്‍ടെന്ന് വെച്ച് കോളേജിലേക്ക് നീങ്ങി.കൈയില്‍ ഉരുപ്പടിയുമെടുത്തു.

ഞാന്‍ രംഗത്തെത്തുമ്പൊള്‍ സഖാവും നമ്പൂരീം കോളേജിനകത്ത് ഗേറ്റിനരികിലായി പെണ്‍പിള്ളേരെല്ലാം ക്രിത്യമായി കോളേജില്‍ എത്തുന്നില്ലെ എന്ന് ശ്രദ്ധിക്കാന്‍ പയ്യന്‍മാര്‍ നില്‍ക്കുന്ന സ്പോട്ടില്‍ നില്‍ക്കുന്നു.മസിലന്‍ വാലിന്‍റ്റെ പണിപൂര്‍ത്തീകരിക്കാന്‍ പോയതാണത്രെ.

അല്‍പ്പ സമയത്തിനകം കരുവാരക്കുണ്‍ടില്‍ നിന്നും ഒരു ബസ് വന്ന് നിന്നു.നെല്ലിക്ക ചാക്ക് കുത്തഴിച്ചപോലെ കുട്ടികള്‍ കൊഴിഞ്ഞ് വീണു.അതില്‍ പ്രിയനും മജീദും.അപ്പൊഴെക്കും വാലുമായി മസിലനും എത്തി.

അങ്ങിനെ എല്ലാവരും തങ്ങളുടെ ചായം പൂശലുനു തയ്യാറാക്കിയ ജാസ് & ജാസ് ബില്‍ഡിംഗിന്റെ മുകളിലെ റൂമിലെത്തി.അങ്ങിനെ വെള്ളത്റ്റില്‍ കലക്കിയ ചായം ദേഹമാസകലം പൂശി.മസിലന്‍ടെയും എന്ടെയും കലാവിരുത് ഒരോ പുലികളെയും കരിവേല കെട്ടിയവരെപോലെ തോന്നിച്ചു.മീശയും കോട്ടുമിട്ട് പട്ടാളക്കാരനും ഖദരിട്ട് മസിലനും തയ്യാറായി.പുലിക്ക് വാല്‍ വെച്ചിരുന്നത് മസിലന്‍റ്റെ വീട്ടില്‍ അവന്റെ അമ്മ ചെടി നനക്കാന്‍ ഉപയോഗിച്ചിരുന്ന "ഓസ്" മുറിച്ചെടുത്തായിരുന്നു.വാലെത്ര കെട്ടിയാലും ഉറച്ച് നിന്നിരുന്നില്ല.പിന്നെ ഒരു വിധം നിര്‍ത്തീന്നു മാത്രം.മുഖംമൂടികൂടിയായപ്പോള്‍ പുലികള്‍ പുപ്പുലികളായി.

കോളേജിനകത്ത് നിന്നും "അല്പ്പസമയത്തിനുള്ളില്‍ ഏവരെയും ആവെശം കൊള്ളിച്ച് കൊണ്‍ട് പുലിക്കളി അരങ്ങേറും"എന്ന അനൌണ്‍സ്മെന്‍റ്റ് ഉണ്‍ടായി.സത്യം പരയാലൊ ഞങ്ങടെ നെഞ്ചിടിപ്പ് കൂടി.ചെണ്‍ടക്കാര്ടെ മേളം അപ്പോഴെ നെഞ്ചിടിപ്പായി മുഴങിയിരുന്നു. വെറും നിക്കറില്‍ സ്റ്റേജ് വരെ എങ്ങിനെ പോവും.കോളേജിന്റെ പുരത്താണല്ലൊ ഞങ്ങള്‍ടെ ഗ്രീന്‍ റൂം.അവിടെനിന്നും കോളേജ് ലൈബ്രറിയുടെ മുന്‍പിലുള്ള സ്റ്റേജിലെത്തന്‍ ഒരു അമ്പത് മീറ്ററോളം നടക്കണം.

അങ്ങിനെ പീഠനക്കേസില്‍ ഹാജരാക്കപ്പെട്ട പ്രതികളെപോലെ തലയില്‍ മുണ്‍ടിട്ട് മൂടി ഞങ്ങള്‍ സ്റ്റേജിനോടറ്റുത്തു. പ്രതികളെ തിരിച്ചറിയാനുളള്‍ കൌതുകത്താലും ഫോട്ടോ പത്രത്തില്‍ കൊടുത്ത് സര്‍ക്കുലേഷന്‍ കൂട്ടാനുള്ള ആര്‍ത്തിയാലും പാഞ്ഞടുക്കുന്ന പത്രക്കാരെ പോലെ പല വീരന്‍മാരും രംഗത്തെത്തി.മസിലന്‍റ്റെയും മറ്റുംഅ അവസരോചിതമായ് ഇടപെടലിലൂടെ ഞങ്ങള്‍ സ്റ്റേജിനരികിലെത്തി.

പിന്നെ പുലികളെല്ലാം മുഖംമൂടി വെച്ചു.മുണ്‍ടെടുത്ത് മാറ്റി.സ്റ്റേജിന്‍റ്റെ പുറത്ത് നിന്നു തന്നെ മേളം തുടങ്ങി.തോന്നിയ പോലെ ഞങ്ങള്‍ ചാടിക്കളിച്ചു.ചെണ്‍ടക്കാര്ക്കൊപ്പം പുലികളും പട്ടളക്കാരും കാര്യപ്രമുഖരുമെല്ലാം സ്റ്റേജില്‍ കയറി. ചെണ്‍ട്മേളം മുറുകുന്തോറും കാണികള്‍ ആര്‍ത്ത് വിളിച്ചു.അവരും കളിയില്‍ പങ്കാളികളായി.ചെന്ടക്കാര്‍ തകര്‍ത്ത് കൊട്ടാന്‍ തുടങ്ങി...ഞങ്ങള്‍ പുലികള്‍ തളരാനും.

അതിനു കാരണമുന്ടായിരുന്നു.മുഖംമൂടി വെച്ചപ്പോള്‍ മൂക്കിന്‍റ്റെ ഭാഗത്ത് ദ്വാരമിടാന്‍ ഞങ്ങള്‍ മറന്നിരുന്നു.ഞങ്ങള്‍ മസിലനോട് ഇടക്കിടെ ആംഗ്യം കാണീച്ചു.കലിയുടെ ആവെശം കൂട്ടാന്‍ മേളം മുറുക്കാനാണ്‍ പരയുന്നതെന്ന് കരുതി അവന്‍ ചെണ്‍ടക്കാര്‍ക്ക് അതിനുള്ള നിര്‍ദേശം നല്‍കി.പിന്നെ ഞ്ങ്ങള്‍ ചെന്ടക്കാരോട് നിര്‍ത്താന്‍ ആംഗ്യം കാണിച്ചു. അതിനും വിപരീത ഫലമാണുണ്‍ടായത്.എന്ത് ചെയ്യും ഞങ്ങള്‍ കുഴഞ്ഞ് വീഴാറായി.

പെട്ടെന്നാണത് സംഭവിച്ചത്. നമ്പൂതിരിപ്പുലി ചെണ്‍ടക്കാരന്റെ കയ്യില്‍ നിന്നും ചെണ്‍ടക്കോലും വാങ്ങി സ്റ്റേജില്‍ നിന്നും ഇറങ്ങി ഓടി...രണ്‍ടാമത്തെ ചെണ്‍ടക്കാരനപ്പോഴും കൊട്ട് തന്നെ.അയാള്‍ടെ കയ്യില്‍ നിന്ന് ഞാനും കോല്‍ വാങ്ങി ഓടി.ഞങ്ങളുടെ പുലിക്കളി സംഘം ഞങ്ങളെ അനുഗമിച്ചു.ചെണ്‍ടക്കോലിനായി ചെണ്‍ടക്കാര്‍ പിറകെ..പ്രതികളുടെ മുഖംകാണാന്‍ തടിച്ചു കൂടിയിരുന്ന പ്രേക്ഷകരും പിറകെ..അത്രേം ക്ഷീണിച്ചാലും ഇങ്ങിനെ ഓടാന്‍ പറ്റുമെന്ന അറിവ് അന്നാണുണ്‍ടായത്.പിറകില്‍ കൂടിയവര്‍ പിടിച്ചു പിടിച്ചില്ല എന്നമട്ടില്‍ വന്നു..ഓട്ടത്തിനിടയില്‍ ഒരുവനെന്റെ വാലില്‍ പിടുത്തമിട്ടു..ഏത് നിമിഷവും അഴിഞ്ഞു വീണേക്കാവുന്ന തരത്തിലുണ്‍ടായിരുന്ന പിലിവാല്‍ അങ്ങിനെ അവന്‍റ്റെ കൈയില്‍ പെട്ടു.

പൂരപ്പറമ്പില്‍ പെട്ട നായയെ പോലെ എന്നൊക്കെ കേട്ടിട്ടെ ഉണ്‍ടായിരുന്നുള്ളു.അങ്ങിനെ അതനുഭവിച്ചു.എങിനെയാണ്‍ ഞങ്ങള്‍ ഗ്രീന്‍ റൂമില്‍ എത്തിയതെന്നറിയില്ല..ക്ഷീണം മാറ്റാന്‍ ഹസ്സനിക്കാന്റെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓരോ ചായയും ബോണ്‍ടയും മസിലന്‍ കൊടുത്തോളാം എന്നു പറഞ്ഞ് തിന്നതിന്റെ കാശ് ഇനിയും കൊടുത്തിട്ടില്ലെന്നാണു വിശ്വസ്ത കേന്ദ്രത്തില്‍ നിന്നും കിട്ടിയ റിപ്പോര്‍ട്ട്...

5 comments:

  1. ഷംസേ........... അല്‍പം നീളം കൂടിയോ ?

    ReplyDelete
  2. ഒരാള്‍ ഒരഭിപ്രായം പറഞ്ഞാല്‍ പിന്നീടുവരുന്നവരും അതേ അഭിപ്രായം പറായനുള്ള ഒരു "ഇത്" ഉണ്ട് , അതുകൊന്ടു പറയുകയല്ല , പരത്തി എഴുതിയിരിക്കുന്നു , അതിനാല്‍ വായനാസുഖം കുറക്കുന്നു ,

    എഴുത്തുകാരന്‍റ്റെ ഉള്ളിലെ പലകാര്യങ്ങളും വായനാക്കാര്‍ക്ക് ആവശ്യമുള്ളതയിക്കൊള്ളണമെന്നില്ല

    :)

    ReplyDelete
  3. അല്പം നീളായി ല്ലെ..?
    ഇനി ശ്രദ്ധിക്കാലോ....

    ReplyDelete
  4. It was realy good while i'm reading i felt tat i was inside our mes campus ..any way it was good keepn it up

    Jaisal year 95- 98 Bcom

    ReplyDelete
  5. nanaayitundu shams...pinne ethu fast foodinte kalam pole ezhuthilum vayanayilum aalukal vallare speed aanu...neeti valichu karyanghal parayunathu aarkum ishtamalla...sneham polum kai maarunathu valare speedilaanu athu aa snehathinnu aayusum kuravu aanu.
    athu pole parayendathu enthum muzhuvanaayi parayaan sramikuka...
    nanmakal nerunnu...sasneham manzu.

    ReplyDelete