Wednesday, February 19, 2014

ബലിപെരുന്നാളിനോട് കൂട്ടി വായിക്കുന്നത്....

ത്യാഗ സന്നദ്ധനായ
ഇബ്രാഹീം നബിയുടെ
വഴിയിലേക്കെത്ര
ജീവിതങ്ങളാണിപ്പോൾ
നടന്ന് കയറുന്നത്

എന്തിനെന്നറിയാതെ
ബലിയാക്കപ്പെടുന്ന
കുരുന്നുകളുടെ രോദനങ്ങൾ
ചരിത്രത്തിൽ എവിടെയാവും
രേഖപ്പെടുത്തുക

പൂമൊട്ടുകൾ കൊഴിഞ്ഞുറങ്ങുന്ന
സ്മശാനത്തിന്റെ മരുഭൂവിലൂടെ
എത്ര ഹാജറമാരാണ്
വിലപിച്ചലയുന്നത്

നുണച്ചിറക്കേണ്ട മുലപ്പാൽ
ചുണ്ടിൽ ബാക്കിയായ കുരുന്നുകൾ
മാതാവിന്റെ മുല ഞെട്ട് തിരയുമ്പോൾ
ഇസ്മായീൽ നബിയുടെ
കാലടിയിൽ ഉയിർപ്പിച്ച
ഉറവ പോലൊരു മധുരം
അവർക്ക് സൃഷ്ടാവ് നൽകാതിരിക്കുമോ....!!

ഒരു ത്യാഗവും
ഒരു ബലിയും
സൃഷ്ടാവിന്റെ മുൻപിൽ
വൃഥാവിലാവില്ല....!!

No comments:

Post a Comment