ഞാന്ന് കെട്ടിയ
ചായ്പ്പിന്‍റെ തുമ്പത്ത്
തോരണം കെട്ടിയപോലെ
മഴ പെയ്ത് തോര്‍ന്നിരുന്നു
-------------------------------------
ചായ്പ്പിന്‍റെ തുമ്പത്ത്
തോരണം കെട്ടിയപോലെ
മഴ പെയ്ത് തോര്‍ന്നിരുന്നു
-------------------------------------
അവിടെ മഴപെയ്ത്
തോരാറുണ്ടായിരുന്നു
പുളിമരത്തിന്‍റെ
മഞ്ഞപ്പൂക്കള്‍
കുളിക്കാറുണ്ടായിരുന്നു
മഴയും നോക്കി ഒരുപാടോര്‍മകള്‍
ഉമ്മറത്തിരിക്കാറുണ്ടായിരുന്നു
തോരാറുണ്ടായിരുന്നു
പുളിമരത്തിന്‍റെ
മഞ്ഞപ്പൂക്കള്‍
കുളിക്കാറുണ്ടായിരുന്നു
മഴയും നോക്കി ഒരുപാടോര്‍മകള്‍
ഉമ്മറത്തിരിക്കാറുണ്ടായിരുന്നു
മഴയിപ്പോള്‍ വീട്
തിരയുന്നുണ്ടാവും
ഉണങ്ങിപ്പോയ ഓര്‍മകള്‍
തിരഞ്ഞ് തിരഞ്ഞ്
മഴ വെള്ള ചാലുകള്‍ വഴി
മഴ മടങ്ങിപ്പോയിട്ടുണ്ടാവും.
തിരയുന്നുണ്ടാവും
ഉണങ്ങിപ്പോയ ഓര്‍മകള്‍
തിരഞ്ഞ് തിരഞ്ഞ്
മഴ വെള്ള ചാലുകള്‍ വഴി
മഴ മടങ്ങിപ്പോയിട്ടുണ്ടാവും.
-------------------------------
നിന്റെ പെരുമഴയുടെയും
എന്റെ ചാറ്റൽ മഴയുടെയും ഇടയിൽ
ഈ മരുഭൂമിയോളം മൗനമാണ്
--------------------------------------
നിന്നെ മാത്രമാണ്
വിളിച്ചത്
കാറ്റിനൊപ്പം
ഇടിയേയും മിന്നലിനേയും
കൂട്ടിവന്ന് ഭയപ്പെടുത്തരുത്
No comments:
Post a Comment